Pages

Thursday, August 19, 2010

ഓണാശംസകള്‍


ഓണാശംസകള്‍

ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌.[1] ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.

ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്‌. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.

Tuesday, June 22, 2010

വേലി തിന്നുന്ന വിളവ്


2010 ജൂണ്‍ 20 നു മനോരമ പത്രം കൊല്ലം എഡിഷന്‍ ഇല്‍ വന്ന വാര്‍ത്തയാണിത്. മലയാള സിനിമ രംഗത്തെ തകര്‍ക്കുന്ന വ്യാജ cd നിര്‍മാണം വീണ്ടും പുര്‍വദികം ശക്തിയോടെ theatre ജോലിക്കാരുടെ സഹായത്തോടെ തുടരുന്നു. കോടികള്‍ മുതല്‍ മുടക്കി നിര്‍മിക്കുന്ന മിക്ക സിനിമയും കേരളത്തില്‍ സാമ്പത്തിക വിജയം നേടാനാകാതെ പോകുന്നത് ഇത്തരത്തിലുള്ള വ്യാജ cd നിര്‍മാണം കൊണ്ടാണ്. റിലീസ്‌ ചെയ്യുന്ന സിനിമ രണ്ടു ദിവസം കഴിയുമ്പോള്‍ വീട്ടിലെത്തിക്കുന്ന വ്യാജ cd നിര്‍മാതാക്കളാണ് സിനിമയെ തകര്‍ക്കുന്നത്. കേരളത്തിന്റെ അങ്ങോളം ഇന്ഗോലമുള്ള theatre കളില്‍ നടക്കുന്ന ഈ സിനിമ മോഷണം അത്ര നിസാരമായി തള്ളികലയാനകില്ല. ക്യാമറ മൊബൈല്‍ ഫോണിന്റെ വരവോടെ ഇതു സിനിമയും theatril ഇരുന്നു റെക്കോര്‍ഡ്‌ ചെയ്യുന്ന അവസ്ഥയാണ്‌ ഇന്ന് കേരളത്തിലുള്ളത്. ഇത് തടയാന്‍ സിനിമ നിര്‍മാതാക്കളും theatre ഉടമകളും സത്വര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ സിനിമ വ്യവസായം തകരും.

Monday, April 12, 2010

വനിതാ കണ്ടക്ടര്‍

kerala Transport Corperation കണ്ടക്ടര്‍ നിയമനത്തെകുറിച്ചുള്ള വാര്‍ത്ത‍ പത്രത്തില്‍ വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. കാരണം വനിതകള്‍ക്ക് എല്ലാ കാര്യത്തിലും സംവരണം നടപ്പിലാക്കിയ കൂട്ടത്തില്‍ ഇത്രയും നിയമനം വേണ്ടായിരുന്നു. എന്ന് തോന്നി നമുക്കെന്തു വേണം എന്ന് തോന്നി.. ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം ഞാന്‍ ജോലിക്ക് അഞ്ചലില്‍ നിന്നും അയൂരെക്ക് പോകാന്‍ കയറിയ ബസില്‍ ഒരി വനിതാ കണ്ടക്ടര്‍ ഒട്ടും അതിശയം തോന്നുന്നില്ല അല്ലെ എനിക്കും ഒന്നും തോന്നിയില്ല പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും ചിരിക്കുന്നു ഞാന ബസിന്റെ മുന്നിലേക്ക്‌ നോക്കി പാവം കണ്ടക്ടര്‍ അവിടെ വീഴാന്‍ പോകുന്നത് കണ്ടാണ്‌ എല്ലാവരും ചിരിച്ചത്. അഞ്ചലില്‍ നിന്നും അയൂരെക്ക് അര മണിക്കൂര്‍ യാത്രയുണ്ട് . ഈ അര മണിക്കൂര്‍ നേരം ഞങ്ങള്‍ ഒരു കോമഡി സിനിമ കാണുന്ന രീതിയില്‍ ആയിരുന്നു. പാവം ആ കണ്ടക്ടര്‍ ടിക്കറ്റ്‌ കൊടുക്കുന്നത് പഴയ ടിക്കറ്റ്‌ രച്കില്‍ നിന്നും എടുത്ത് ടിക്കറ്റ്‌ ചാര്‍ജ് ഒന്നും അതിനു അറിയില്ല . ഒരാള്‍ ഒരു ടിക്കറ്റ്‌ പറഞ്ഞാല്‍ ആ സ്ഥലത്തിന്റെ ചാര്‍ജ് എഴുതി വച്ചിരിക്കുന്നത് നോക്കുമ്പോള്‍ അടുത്ത സ്റ്റോപ്പ്‌ എത്തും. കുറെ പേര്‍ ടിക്കറ്റ്‌ എടുക്കാതെ ഇറങ്ങി പോകും ബെല്‍ അടിക്കാന്‍ പോലും അതിനു അറിയില്ല . ഞാന്‍ പറഞ്ഞു ഒരു അഞ്ചു രൂപ അത് ടിക്കറ്റ്‌ തന്നു ബാക്കി എടുക്കാന്‍ ബാഗ്‌ തുറന്ന്നപ്പോള്‍ കുറെ ചില്ലറ താഴെ വീണു പിന്നെ ഞങ്ങള്‍ എടുത്തു കൊടുത്തു. ഒരു വിധത്തില്‍ ആയൂര്‍ എത്തി വഴിക്ക് ഒരുപാടു താമസിച്ചു ടിക്കറ്റ്‌ കിട്ടാത്ത ചില നല്ലവരായ സ്ത്രീകള്‍ സ്റ്റോപ്പില്‍ ഇരഗിയത്തിനു ശേഷം പൈസ കൊടുത്തു .

Friday, March 26, 2010